Saturday, April 9, 2016

വാട്സ് ആപ്

ഒരു കവിതയെ അവളിന്നലെ പെറ്റിട്ടു മനസ്സില്ലാതെ.
അതിനു മുല കൊടുക്കണം,ലാളിക്കണം.
കഥ പറഞ്ഞു കൊടുക്കണം, പിന്നെ
ചിണ്‌ങ്ങുംമ്പോൾ മാറിലെ ചൂട് പകരണം.

പക്ഷെ സൌന്ദര്യം  നഷ്ടമാവുമെന്ന്  വാശി പിടിച്ചു കരഞ്ഞവളുടെ
മുല ഇന്നലെ അറുത്തു  മാറ്റാൻ ശ്രമിച്ചയാൾ .
മുത്തശിമാർ  ബാധ്യതയാനെന്ന്‌  പറഞ്ഞവളുടെ
ബാല്യകാലം അവൾക്കു മുന്നിൽ  മൗനയായ്.
ഒടുക്കം സ്വാതന്ത്യം വേണമെന്ന് വാശി പിടിച്ചവൾക്ക്
മുന്നിൽ  വഴിയിൽ  നിന്നും കണ്ടെടുത്തവളുടെ പെറ്റമ്മയുടെ
കണ്ണ് നീർ സമ്മാനിച്ചു.പിന്നെ
സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ തേടിയവൾ അയാളുടെ
മൌനത്തിലൂടെ പറന്നകന്നു.

പിന്നവൾ സോഷ്യൽ മീഡിയയിൽ താരമായ്.
വില പറഞ്ഞുറപ്പിക്കാൻ ആളുകളുടെ നീണ്ട
വാട്സ് ആപ് നിര.ഒടുവിൽ
മതി മറന്ന സുഖത്തിന്റെ ചുണ്ടുകളിൽ
കൊത്തി  വലിച്ച കഴുകന്റെ കണ്ണുകളെ
പേടിച്ച്  ഇന്നലെ അവളെ  ആരൊക്കെയോ
ചേർന്ന് ചങ്ങലക്കിട്ടു .

ഇതൊന്നും വക വെക്കാതെ  കവിതയുടെ
മുറുവിൽ  ഇന്നേതെക്കൊയോ ഈച്ചകൾ
അരിച്ചിറങ്ങുന്നു .

No comments:

Post a Comment