Saturday, December 13, 2008

കാത്തിരിപ്പൂ നിനക്കായി ഞാനും..

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

അറിയാതെ കേള്‍ക്കുമാ
ആത്മനൊമ്പരങ്ങള്‍ക്കും
അറിയാതെ നിര്‍വൃതി
കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തില്‍
വിട വാങ്ങി പോകുമാ
ഇണ പക്ഷിയോടൊരു വാക്കൂ മൊഴിയവേ...

കാത്തിരിപ്പൂ നിനക്കായി നിലാവിന്റെ
ജാലകത്തിന്‍ കൂട്ടില്‍ ഏകനായി ഞാനും...

ഒന്നും പറയാതെ പോയ നീയെന്‍ നെഞ്ചില്‍
ഒരു മുള്ളു കൊള്ളും പോലെ വേദനയായി.
എവിടെയോ മായുന്നു നീയെന്‍ കിനാവിന്റെ
ജാലക കൂട്ടില്‍ തെളിയൂ എന്‍ ഓമലേ...

ഓരോ രാത്രിയും വിട പറയും നേരത്ത്
ഓരോ രാക്കിളിയും കേഴും നിലാവത്ത്
അറിയാതെ പോകുന്നു നീയെന്റെ നൊമ്പരം.

കാത്തിരിപ്പൂ നിനക്കായി ഞാനും...!!


കവിതാ രചന,ഈണം -ജോയിസ് വാര്യാപുരം
ആലാപനം-അഭിജിത്ത് ശശി

(ഈ കവിത പാടി സഹായിച്ച എന്‍റെ സുഹൃത്ത്‌ അഭിജിത്ത് ശശിയോടുള്ള നന്ദി അറിയിക്കുന്നു..!!)


video

Friday, December 5, 2008

മനുഷ്യന്റെ യാത്ര

കുളിരുണര്‍ത്തുന്ന ഒരു മഞ്ഞുതുള്ളിയുടെ
തഴുകലായിരുന്നു ആ പുലരി എനിക്ക് സമ്മാനിച്ചത്‌.
കിളി കൊഞ്ചലിന്റെ നാദത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ 
എന്നിലെ പ്രതീക്ഷകളും ഉണര്‍ന്നിരുന്നു.
പഴയ ഓര്‍മ്മകളുടെ സുഗന്ധത്തില്‍ പുതിയ 
സ്വപ്നങ്ങള്‍ നെയ്തു തീര്‍ക്കുമ്പോള്‍ 
എന്‍റെ മനസ്സും ആനന്ദം കൊണ്ടിരുന്നു.
ഉദയ സൂര്യന്റെ പൊന്‍കിരണങ്ങള്‍ 
എന്നെ പുണരുവാന്‍ അടുത്ത് വന്നപ്പോള്‍ പ്രകൃതിയിലെ 
മായകാഴച്ചകളും ചിരി തൂകിയിരുന്നു. 

നിലാവിന്റെ മാറില്‍ ചാഞ്ഞുറങ്ങിയപ്പോഴും 
കിനാവിന്റെ കൂട്ടില്‍ നിന്നും മനസ്സില്‍ 
പുതിയ സ്വപ്നങ്ങള്‍ നെയ്തെടുത്തപ്പോഴും 
മനസിലെ പ്രതീക്ഷകള്‍ക്ക് ചിറകു വിടര്‍ന്നപ്പോഴും
ഒരു പുഞ്ചിരിയുടെ ഭാവം എന്‍റെ മുഖത്ത് വിരിഞ്ഞിരുന്നു.
പുതിയ പ്രഭാതത്തെ വരവേറ്റു കൊണ്ടു
ഞാനും ഈ യാത്ര തുടരുന്നു.

മണ്ണിനെയും വിണ്ണിനെയും കൈലൊതുക്കാനുള്ള 
ഒരു മനുഷ്യന്റെ യാത്ര..!! 

Wednesday, December 3, 2008

യാത്ര**


ഹൃദയം പിടയുകയായിരുന്നു.
എരിയുന്ന കനലിന്റെ ചൂടായിരുന്നു
മനസ്സിലെ ചിന്തകള്‍ക്ക്.
വികാര വിചാരങ്ങള്‍ മനസ്സിലെ കനലുകള്‍ക്കിടയില്‍
കിടന്നു നീറുംമ്പോഴും അസ്വസ്ഥതകള്‍ തന്ന
മനസ്സിന്‍റെ യാത്രകള്‍ക്ക് ഒന്നുറക്കെ
കേഴുവാന്‍ പോലും കഴിവില്ലായിരുന്നു..


ആരോടും പറയാതെ മനസ്സിലെ
സ്വപ്നങ്ങള്‍ എല്ലാം തന്നെ എരിയുന്ന തീയില്‍
ദഹിപ്പിച്ചു കളഞ്ഞപ്പോഴും മു‌കമായ
മനസ്സിന്‍റെ വേദനയില്‍ കണ്ണുനീര്‍തുള്ളികള്‍ക്ക് പോലും
ജീവന്‍ വെച്ചിരുന്നു..


മൌനമായ വീക്ഷണങ്ങളും, സ്ത്രീ സുഖത്തിനായുള്ള
ശരീരത്തിന്റെ പരക്കം പാച്ചിലുകള്‍ എല്ലാം തന്നെ
അവസാനിച്ചിരുന്നത് നൊമ്പരങ്ങളുടെയും
കണ്ണുനീരിന്റെയും വീഥികളിലായിരുന്നു...


രാത്രിയുടെ യാമങ്ങള്‍ക്ക് പോലും
മനസ്സിനെ കരയിപ്പിക്കുന്ന കാഴ്ചകളുടെ
കഥകള്‍ പറയാനുണ്ടായിരുന്നു.
അന്ധകാരത്തിന്റെ വീഥികളെ തഴുകി ഉണര്‍ത്തുന്ന
കാറ്റിനു‌ പോലും ഒരു കണ്ണുനീരിന്റെ നനവുണ്ടായിരുന്നു..


നിഗൂഡതകള്‍ തേടിയുള്ള
മനസ്സിന്‍റെ യാത്രകള്‍ക്കെല്ലാം
ഒടുവില്‍ തെളിഞ്ഞിരുന്നത്
ഒരു അജ്ഞാതന്റെ മുഖമായിരുന്നു..
മുന്നോട്ടുള്ള യാത്രകളില്‍
ഭയം ഉണര്‍ത്തുന്ന കാഴ്ചകള്‍
കണ്ണുകളില്‍ നിറയുമ്പോഴും,
മനസ്സിലെ ആശകളും പ്രതീക്ഷകളും
എല്ലാം അവസാനിക്കുമ്പോഴും
ഏകാന്തമായ ജീവിതത്തിന്റെ
താഴ്വരകളില്‍ കൂടി തുടരുകയാണീ യാത്ര..
എന്നെ പിന്‍ തുടരുന്ന അജ്‌ഞാതനെ തേടിയുള്ള യാത്ര..!!

Sunday, November 23, 2008

തെരുവിലെ യാത്ര

തെരുവിന്റെ  വീഥിയില്‍ യാത്ര ചെയ്തു ഞാന്‍ 
കണ്ടു മനസ്സിനെ കരയിക്കും ചില കാഴ്ചകള്‍.
ഇരുട്ട് നിറയുന്ന  
വീഥികള്‍ക്കുള്ളിലിനിയും 
ഹൃദയത്തെ വേദനിപ്പിക്കും രോദനങ്ങള്‍ മാത്രം..


മുന്നോട്ടു നീളുമാ വഴികളില്‍ കണ്ടു ഞാന്‍
തെരുവിനെ വീടാക്കും ചില മനുഷ്യാത്മാക്കളെ.
ഒരു ചാണ്‍ വയറിന്‍ വിശപ്പില്‍ നിന്നു കേഴുമ്പോഴും
കണ്ണുനീരില്‍ അലിയാത്ത ജീവ
ശ്ശവങ്ങള്‍ മാത്രം
ഇന്നീ മണ്ണില്‍ ബാക്കിയായിടുന്നു.
പ്രകൃതിയെ കു‌ടാക്കും പക്ഷികള്‍ പോലുമിന്നു
ആനന്ദത്താല്‍  ആര്‍ത്തുല്ലസിക്കുമ്പോള്‍
ഒരു നിമിഷമെന്കിലും ജീവിതത്തില്‍
ആനന്ദം  നുകരുവാന്‍ ഇന്നു ഈ
തെരുവിന്റെ മക്കള്‍ക്ക്‌ നിഷേധിച്ചിരിക്കുന്നു...


തെരുവിന്റെ  വീഥിയില്‍ തുടര്‍ന്നയെന്‍ യാത്രയില്‍ 
കണ്ടു ഞാന്‍ വേശ്യാ വസ്ത്രമണിഞ്ഞൊരു യുവതിയെ.
കണ്ണീരു പൊഴിയുമാ യുവതിയുടെ വാക്കുകള്‍ക്ക്
മുന്നിലെന്‍ ഹൃദയവും ഒരു നിമിഷത്തില്‍ വിതുമ്പിയിരുന്നു. 
സ്നേഹത്തിന്‍ കപടത നിറഞ്ഞിടുമൊരു
മനസ്സിന്‍ ഉടമയെ ഞാനും അറിയാതെ
സ്നേഹിച്ചു പോയിരുന്നു..
തെരുവിന്റെ വീഥിയോടു അടുത്തയെന്‍ ദേഹത്തെ
കാശിനായി ഉടുവസ്ത്രം അഴുപ്പിക്കും ജോലിയില്‍
തള്ളിവിട്ടു ആ മനുഷ്യന്‍..
ആനന്തത്തിന്‍ മുത്തുകള്‍ നിറഞ്ഞിടുമെന്‍ ജീവിതത്തില്‍
ഇന്നു വിടരാത്ത പൂവിന്റെ മൊട്ടുകള്‍ മാത്രം ബാക്കിയായിടുന്നു..
രാത്രിയുടെ സുഖത്തിനായി തന്‍ ദേഹത്തിനു വില പറയും
മനുഷ്യരുടെ മുന്നിലായി കേഴുമെന്‍ മനമിന്നു
ജീവനൊടുക്കുവാന്‍ വെമ്പല്‍ കൊണ്ടിടുമ്പോള്‍
അറിയാതെ നിശ്ചലമായി പോകുന്നു എന്‍ ഹൃദയവും,
ഇന്നെന്നിലെ പുതു ജീവനു മുമ്പില്‍....


തെരുവിന്റെ യാത്രകള്‍ നീളുമെന്‍ കണ്ണുകളില്‍
കണ്ടു ഞാന്‍ ഒരു കൂട്ടം യുവാക്കളെ.
കൈലേന്തിയ വാളിന്റെ മുനയില്‍
മണ്ണില്‍ ചോരപ്പുഴ ഒഴുക്കുന്നു ഇന്നിവര്‍.
ദുഷിച്ച മനസ്സുകള്‍ നിറയുന്ന മണ്ണിലെ
കാറ്റിലും ചോര തന്‍ ഗന്ധം അലിഞ്ഞു ചേര്‍ന്നിടുന്നു.
ശാന്തിയുടെ നാളമായി തെളിയുന്ന തിരിയെ
ഊതി കെടുത്തുന്ന മനസ്സിന്‍ ഉടമകളാമിവരിന്നു
മണ്ണിലെ പുതു തലമുറകളിലും വിഷത്തിന്‍ തുള്ളികള്‍ കലര്‍ത്തിടുന്നു...


മരവിച്ച മനസ്സുമായി തുടരുമെന്‍ യാത്രയില്‍
ഇനിയും കാണാത്ത കാഴ്ചകള്‍ നിരവധി.
കണ്‍ കുളിര്‍ക്കെ കണ്ടു മറന്ന കാഴ്ച്ചകള്‍ക്ക് മുന്നിലിനിയും
പ്രതികരിക്കാന്‍ പറ്റാത്ത എന്‍ മനസ്സും ഇന്നു
ഈ വിണ്ണിന് ഭാരമായി മാറിടുന്നു..
ഒന്നുറക്കെ കേഴുവാന്‍ കഴിയാതെ
ഈ മണ്ണില്‍ മരവിച്ച മനസ്സുമായി
എന്‍ ആത്മാവും തുടര്‍ന്നിടുന്നു ഈ യാത്ര....!!  

എന്റെ ഹൃദയത്തിന്‍ താളമല്ലേ...**

ഏതോ ജന്മങ്ങള്‍ പോലെ
വന്നീ നമ്മള്‍ ഇന്നീ
മണ്ണില്‍ ഒന്നാകുന്നു ഓമലെ.
നിന്നെ തേടി വന്നു ഞാനീ
രാവിന്‍ കൈയില്‍
രാഗത്തിന്‍ വസന്തം പോലെ.
രാക്കുയില്‍ പാട്ടു പോലെ.
രാമഴ പെയ്യും പോലെ.
ഇന്നീ നെഞ്ചില്‍ നീ മയങ്ങും നേരം
നിന്നെ എന്റെ സ്വന്തം ആക്കിടും ഞാന്‍ ഓമലെ..
നീയെന്‍ ജീവന്റെ ജീവനല്ലേ..
എന്റെ ഹൃദയത്തിന്‍ താളമല്ലേ...


പാടും രാഗം മു‌ളാന്‍ ചാരെ വായോ,
പെണ്ണെ എന്റെ കനവില്‍ ഒന്നു തെളിയുമോ?
മന്താരങ്ങള്‍ പൂക്കും സ്നേഹത്തിന്റെ ചെപ്പില്‍
മിന്നും താരമായി നീ തെളിയുമോ?
കാണും കിനാവില്‍ നിന്‍ മുഖം ..
കാണാ മറയത്തും നീ മാത്രം..
എന്റെ ഹൃദയ തന്ത്രികള്‍ മീട്ടും നേരം
നീ എന്നില്‍ അലിയുമോ പൊന്നഴകേ??
നീ എന്റെ മാത്രമോ എന്നഴകേ??

Friday, November 7, 2008

കാത്തിരിപ്പ്**

നിശബ്ദത ആയിരുന്നു അവിടെ.
മോടി പിടിപ്പിച്ച ശവക്കല്ലറകള്‍ക്കുള്ളില്‍
ആത്മാക്കള്‍ മൌനം പൂണ്ടിരുന്നു.
മനസ്സിലെ നൊമ്പരങ്ങളും കരയിക്കും കാഴ്ച്ചകളും
വേദനകള്‍ ഒന്നുമറിയാത്ത കല്ലറ തന്‍ കെട്ടുകള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടലിന്‍ ഭാവവും ആത്മാക്കളില്‍ പ്രതിഫലിച്ചിരുന്നു...

രാത്രിയുടെ നിശ്ശബ്ദത നിറയുന്ന നേരത്ത്
ശവംനാറി പൂക്കളുടെ സുഗന്ദം കാറ്റില്‍ അലിയുന്ന നേരത്ത്
ഓരിയിടുന്ന നായിക്കളുടെ ഒച്ചയില്‍
ആ കോട്ടയുടെ മുഖം ആരിലും ഒരു ഭീതി ജനിപ്പിച്ചിരുന്നു...

രാത്രിയുടെ യാമങ്ങളില്‍
ആ കോട്ടമതില്‍ കെട്ടിനുള്ളിലും സഞ്ചാരം ഉണ്ടായിരുന്നു,
ആത്മാക്കളുടെ...
പക നിറഞ്ഞ അവരുടെ ഉള്ളം
രക്തത്തിനായി ദാഹിക്കുന്നതു
പ്രകൃതി പോലും മനസ്സിലാക്കിയിരുന്നു...

മനസ്സിലെ സ്വപ്നങ്ങള്‍ ഒന്നും സഫലമാകാതെ
ശാന്തി കിട്ടാത്ത ആത്മാക്കളായി
അവര്‍ ഇന്നും നമ്മുടെ ഇടയില്‍ അലഞ്ഞു തിരിയുന്നു.
സ്പര്‍ശന സുഖമില്ലാത്ത, ഒന്നിനോടും
പ്രതികരിക്കാന്‍ പറ്റാത്ത ആ അവസ്ഥയിലും
അവരുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു..
മനസ്സിനെ കരയിക്കുന്ന ഹീന കാഴ്ചകള്‍
കണ്ണിനു മുന്‍പില്‍ നടക്കുമ്പോള്‍ പ്രതികരിക്കാതെ,
തല ചായ്ച്ചു നടക്കുന്ന മനുഷ്യജന്മങ്ങളേക്കാളും
തങ്ങള്‍ ഭേദമാണെന്നുള്ള ഒരു ഭാവവും
അവരില്‍ നിഴലിച്ചു കാണാമായിരുന്നു...

രാവിനു കൂട്ടായി മാറിയ
ആ ആത്മാക്കളുടെ ഇടയില്‍ പെട്ട് പോയ
ഈ മനുഷ്യ ജന്മവും ഇന്നു കാത്തിരിക്കുന്നു..
ഏകനായി...
വികാര വിചാരങ്ങളുടെ തീ നാളങ്ങളാല്‍
എരിയുന്ന മനസ്സുമായി, രക്തം രുചിക്കുന്ന
ആത്മാക്കളുടെ വരവും കാത്തു കല്ലറകള്‍ക്കരികില്‍
ചിരിക്കുന്ന മുഖത്തോടെ....!!

Thursday, November 6, 2008

ആശകള്‍**

ഈ കവിതയ്ക്ക് ഞാന്‍ ഈണം കൊടുത്തിട്ടുണ്ട്....
വായിക്കുക.....അഭിപ്രായം അറിയിക്കുക....!!

കടലോളം ആശകള്‍ തന്നു.
സഖി നീയെന്‍ കൂടെയിരുന്നു.
പ്രണയത്തിന്‍ ഓര്‍മ്മകള്‍ തന്നു.
സ്നേഹിക്കാന്‍ നീ കു‌ടെ വന്നു.
ഇരുള്‍ അലകള്‍ എന്നില്‍ നിറഞ്ഞിടുമ്പോള്‍
വെളിച്ചമായി നീ ചാരെ നിന്നു.
ഹൃദയത്തിന്‍ സ്പന്ധനമായി നീ തഴുകിയ നേരം,
ഞാന്‍ കിനാവിന്റെ ചെപ്പു തുറന്നു.
നിന്നെ എന്‍ സ്വന്തമാക്കാന്‍ കൊതിച്ചിരുന്നു.
സഖി, നിന്നോട് ചേരാന്‍ ഞാന്‍ കൊതിച്ചിരുന്നു...


തെളിയുന്നുവോ മണിദീപം.
കേള്‍ക്കുന്നു നിന്‍ മന നൊമ്പരം.
ഇട നെഞ്ചില്‍ നിന്‍ മുഖം, അറിയാതെ വന്നു പോം.
എവിടെ നീ പോയ് മറയുന്നു. നിഴലായി നിന്‍ ചാരെയണഞ്ഞു.
സഖി, നിന്നില്‍ ഞാന്‍ ചേര്‍ന്നലിഞ്ഞു...

മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകള്‍.
പ്രണയത്തിന്‍ കുളിരുള്ള രാവുകള്‍.
നാമൊന്നു ചേരും കിനാവുകള്‍, ഇന്നെന്റെ മനസ്സില്‍ തെളിയുന്നു.
ഇട നെഞ്ചില്‍ നീ മാത്രം.കിനാവിലും നിന്‍ പൂ മുഖം.
എന്റെ സ്നേഹത്തില്‍ നിന്നുള്ളം തഴുകീടുന്നു.
സഖി,നീ എന്റെ താകും നാള്‍ വരെ കാത്തിരുന്നു...!!